Sunday, 20 October 2024

പച്ചപ്പുല്ല്

ഊതി വിടുന്ന പുകച്ചുരുളുകൾക്ക് കാഠിന്യമേറുമ്പോൾ അവൻ അറിഞ്ഞു അവന്റെ ഉന്മാദത്തിൽ വിരിയുന്ന സ്വർഗ്ഗത്തെക്കുറിച്ച്.. ഒരു തുണ്ട് കടലാസിൽ ചുരുട്ടി വച്ച ആ പച്ചപ്പുല്ല് കത്തിച്ച് അതിന്റെ ലഹരിയവൻ വലിച്ചെടുക്കുമ്പോൾ ആ കരാളഹസ്തങ്ങളിൽ കിടന്നു പിടയുന്ന ഒരു പെണ്ണുണ്ടായിരുന്നു... 

അവന്റെ പെങ്ങൾ.....

അവളുടെ ഒരു പ്രതിരോധവും അവന്റെ കാമവെറിയുടെ മുന്നിൽ വിലപോയില്ല... പതിയെ അവൻ ഉറങ്ങി... ഒരേ ഗർഭപാത്രം പങ്കിട്ടവളുടെ ദേഹവും ദേഹിയും ഉടച്ചിട്ടവൻ ഉറങ്ങി...

രാവിലെ കണ്ണു തുറന്നു നോക്കുമ്പോൾ അവൻ കാണുന്നത് അവളെ.. തലേന്ന് പിച്ചിച്ചീന്തിയ വസ്ത്രവുമണിഞ്ഞു അവൻ കണ്ണു തുറക്കുന്നതിനായി കാത്തിരിക്കുന്ന അവളെ... അവൻ അതേ കണ്ടുള്ളൂ.. അപ്പോഴേക്കും അവൻ കണ്ണടച്ചു.. പിന്നെയവൻ കണ്ണു തുറന്നിട്ടില്ല.. ശവദാഹത്തിന്റെ മണം മാത്രം..

മണ്ണെണ്ണയിൽ മുങ്ങിയ അവന്റെ ശരീരത്തെ അവൾ കത്തിക്കുമ്പോൾ അവിടെ ചിരിക്കുന്ന ഒരു മുഖമേയുണ്ടായിരുന്നുള്ളൂ..

അഗ്നിക്കിരയാവാതെ അവശേഷിച്ച ആ തുണ്ട്‌ കടലാസിലെ ബാക്കിയുള്ള പച്ചപ്പുല്ല്... അത് മാത്രം അവന്റെ ആ മൃതദേഹത്തെ നോക്കി ചിരിച്ചു...



No comments:

Post a Comment